ഒരു ഏകാകിനിയുടെ ഡയറിക്കുറിപ്പ്
________________
അത്രമേൽ ഏകാകിയായൊരു ദിവസം
ഒരു ട്രെയിൻ യാത്രയിലാണയാളെ കണ്ടത്.
അയാളുടെ കറുത്ത ഷർട്ടിന്റെ നേർത്ത അറ്റത്ത്..
തുന്നിപ്പിടിപ്പിച്ചിരുന്ന ഒരാലില
വിളറിയ കാറ്റത്തുലഞ്ഞ്
എന്നെ നോക്കിച്ചിരിച്ചു.
രണ്ടു കൈകളിലും മടിത്തട്ടിലും
നിറഞ്ഞ
മൂന്നു പെൺകുട്ടികളുടെ
കൊഞ്ചലുകൾക്കുള്ളിൽ
ഒരഭിമന്യുവിനെപ്പോലെ
അയാൾ തങ്ങി നിന്നു.
ആ ട്രെയിൻ കമ്പാർട്ടുമെന്റിനകത്ത്
അയാളും പെൺകുട്ടികളും
കൗതുകത്തിന്റെ,
വിഹ്വലതകളുടെ,
പൊട്ടിച്ചിരികളുടെ
ഉന്മാദ ലീലകൾ തീർത്തു.
ഏകാന്തത വന്നു തൊടുന്ന ട്രെയിൻ യാത്രകളിൽ
അയാൾ വന്നോർമ്മയെ നിറയ്ക്കാറുണ്ട്.
ഒരു കുസൃതിക്കൈയ്യാൽ ഉള്ളുലച്ച്,
ഒരു ചെമ്പകപ്പൂമണം പോൽ
ഓർമ്മയിൽ തങ്ങി
പൂത്തു പൂത്തു വിടർന്ന്
സ്വയമലിഞ്ഞിങ്ങനെ
ഓടുന്ന രാത്രിവണ്ടികളിൽ ....
_____ മഞ്ജുള -----
No comments:
Post a Comment