Friday, December 14, 2018

തിരുപ്പതിയിൽ

തിരുപ്പതിയിൽ
---------------------
നടന്നുകയറും തോറും
ഉള്ളിൽ ഒരു കൊളുത്ത്..
ആത്മ വേദനയാൽ വിങ്ങിക്കൊണ്ട്..
പാതിയറ്റ ജീവനെ
ചേർത്തു പിടിച്ചു.
നിറഞ്ഞൊഴുകിയ ..
കണ്ണുനീരുതിർന്ന്
ഒരിറ്റു കനവ്
കണ്ണിൽ,
ശിരസ്സിൽ,
ഉള്ളടരുകളിൽ  ..
മണത്തു.
ഏഴു മലകൾക്കുള്ളിലൊരു
നേർത്ത വഴിയും
പഴകിയ കാല്പാടുകളും നിറഞ്ഞ
ഒരു ഗന്ധർവ്വ സന്ധ്യയെ
വരി തെറ്റാതെ
പിൻതുടർന്ന്... നമ്മളും
വെങ്കിടേശ്വര നാദത്തിലടിഞ്ഞു.
ഒടിഞ്ഞു വീണത്...
ഒറ്റയാവലിന്റെ  പച്ചച്ചില്ലകളായിരുന്നു.
ആർക്കും വിട്ടുകൊടുക്കാതെ
കൂട്ടി വച്ച ജീവിതക്കനങ്ങൾക്കു മേൽ...
ചിതമ്പലു പോൽ തങ്ങി നിന്നവ.
വെറുതെ കണ്ണു ചിമ്മുമ്പോൾ...
ഒരു നക്ഷത്രക്കണ്ണു പോലൊരാൾ.... വഴിക്കണ്ണാവുന്നു.
മിഴി ചിമ്മിയാൽ നഷ്ടമാകുന്ന..
എന്റെ സ്വപ്നാടനത്തിൽ
നേർത്ത ചാലിലിരുന്ന്..
ഒരു ജന്മ സ്മൃതിയിലലിഞ്ഞ്..
ഞങ്ങൾ.
__________ മഞ്ജുള--------

No comments:

Post a Comment